Thursday, May 26, 2011

ഓട വാരിക്കുഴി



ലക്ഷകണക്കിന് രൂപ ചിലവാക്കിയാണ് കാനകള്‍ക്ക് സ്ലാബ് ഇടുന്നത്. ഈ സ്ലാബ് പൊട്ടി ഓടയ്കകത്ത് വീണാലും അധികാരികള്‍ ആരും ഇത് ശ്രദ്ധിക്കാറില്ല. സ്ലാബിന്റെ മുകളില്‍ കൂടി നടക്കുന്നവര്‍ (ഓടപ്പുറത്തെ സ്ലാബുകള്‍ ആണല്ലോ നമ്മുടെ നാട്ടിലെ നടപ്പാതകള്‍ ) സ്ലാബ് ഇല്ലാത്തിടത്ത് വേണമെങ്കില്‍ മാറിപ്പോകണം. അല്ലങ്കില്‍ ഓടയില്‍ വീണോളണം.

എറണാകുളത്തെ ഒരു ദൃശ്യമാണ് മുകളില്‍ . മാതൃഭൂമി ജ്മഗഷനില്‍ നിന്ന് ദെശാഭിമാനിയിലേക്ക് പോകുമ്പോള്‍ വലതുവശത്ത് ഈ കാഴ്ച കാണാം. പൊട്ടിപ്പോയ സ്ലാബുകള്‍ക്കിടയിലൂടെ കല്‍നടക്കാര്‍ ആരും ഓടയിലേക്ക് പോകാതിരിക്കാന്‍ ആരോ ഒരു ടയര്‍  എടുത്ത് വെച്ചിട്ടുണ്ട് അവിടെ.... അത്രയും നല്ലത് ...


2 comments:

അലി said...

ആ ടയറില്ലായിരുന്നെങ്കിൽ...?

കൊമ്പന്‍ said...

ടയര്‍ എന്ന മാലിന്ന്യം ഇവിടെ രക്ഷക്ക് എത്തി